Wednesday, February 21, 2007

ഒളിമങ്ങാത്ത എന്റെ ഡയറിക്കുറിപ്പുകള്‍.!!

എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലാ.!!
ഏതുകരയില്‍ എപ്പോള്‍ എത്തിച്ചേരുമന്ന് എനിക്കറിയില്ല.!!
ഓരോദിവസവും ഓരോസാഗരം പോലെ മുന്നിലെത്തുമ്പോള്‍
‍അതിന്റെ അടങ്ങാത്ത അലകളെ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നു.!
സ്വപ്നങ്ങളും ചില നൊമ്പരങ്ങളും മനസ്സില്‍ ഉടലെടുത്തപ്പോള്‍
ആരും കാണാതെ സൂക്ഷിച്ച എന്റെ മാത്രമായ നൊമ്പരങ്ങള്‍.
പിന്നെ പലതും മാനം കണ്ടു,പലപ്പോഴായ്.!!
എപ്പോഴും ഞാന്‍ കുറിയ്ക്കുന്നു മുറിഞ്ഞുപോയ ചിലമുറുവുകളെപറ്റി.!!
കരിഞ്ഞുതീര്‍ന്ന എന്റെ കിനാവുകളെ പറ്റി..പിന്നെ പലതും,
 

കത്തിനില്‍ക്കുന്നൊരീവാനിന്‍ കൂടാരത്തിന്‍ താഴെ
ഇലകൊഴിഞ്ഞവനങ്ങള്‍ക്ക് തീ പിടിയ്ക്കുന്നു. വെണ്‍പിറാവുകള്‍
കൂടുകൂട്ടുന്നൂ, കൂറ്റന്‍ കഴുകന്മാര്‍ അതുകണ്ട് രസിക്കുന്നു

 

അക്ഷയപാത്രം പോലെയാണ് സ്നേഹം.!!
നല്‍കുമ്പോള്‍ ഇരട്ടിയായ് തിരിച്ചുകിട്ടുന്ന പുണ്യവും.!
സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍
ഒത്തിരി പ്രതിഭാസമാണ് അതിന് ........എന്നാലും.....
സ്നേഹത്തിന്റെ കണക്കുപുസ്തകം സൂക്ഷിക്കാതിരിക്കുക.!!
കാരണം അവ ഹരിച്ചോ ഗുണിച്ചോ നോക്കിയാല്‍
അവസാനം നഷ്ട ചിഹ്നങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ.
സ്നേഹത്തിനുള്ളിലെ കളവും, വഞ്ചനയും മരണത്തേക്കാള്‍ ഭയാനകം.!!
അത് മനസ്സിനെ ജീവനോടെ ദഹിപ്പിക്കുന്നു. എന്നാലും
ലോകാം മുഴുവന്‍ പ്രണയത്തിലാണ്. പ്രണയകവിതകള്‍ കൊണ്ട് ലോകം നിറയുന്നു!!

ഹൃദയത്തില്‍ തറയ്ക്കുന്ന ശത്രുവിന്റെ അമ്പിനേക്കാള്‍ ‍വേദനാ
ജനകമാണ് പ്രിയപ്പെട്ടവരുടെ വഞ്ചന.
തീപ്പൊള്ളലേല്‍ക്കുന്ന പാതയില്‍ ഇപ്പോള്‍ ഞാനുമെത്തി.
ആശീര്‍വാദത്തോടൊപ്പം കറകളഞ്ഞ സ്നേഹവും ഉണ്ടാകും
എന്ന് ഞാനും വിശ്വസിക്കുന്നു.

മാമലനാട്ടില്‍ നിന്നും ഈ മരുഭൂവില്‍ എത്തിയിട്ട് വര്‍ഷം
ഒന്നുകഴിയുന്നു. ഈ വാക്കുകള്‍ എന്റെ മനസ്സിന്റെ കണ്ണാടിയാണ്.
ഞാന്‍ കടന്നുപോയ വഴികളും എന്റെ മനസ്സിന്റെ വിങ്ങലുകളും
നഷ്ടബോധങ്ങളും, സ്വപ്നങ്ങളും, കൊച്ചുകൊച്ചു സന്തോഷങ്ങളും അങ്ങനെയെല്ലാം.
എന്റെ ഡയറിയുടെ ഉറവിടങ്ങള്‍...

 
മിഴിയിണകളില്‍ നിറഞ്ഞുനിന്ന ഗദ്‌ഗദം സ്വാന്ത്വനമായും മനസ്സിലെ
കുളിരുമായി...കാലം ഒരുപാടൊടൊരുപാട് ഓര്‍മ്മകളും പ്രതീക്ഷകളും
അതിലെ നൊമ്പരങ്ങളും.. എപ്പോഴോ ഞാന്‍ അറിയാതെ എന്‍
മിഴിയിണ നിറഞ്ഞുപോയി നിനക്കായ്‌. പറന്നുപോയി നീ എവിടെയോ...
പിന്നെയും എന്‍ ഹൃദയം നിനക്ക് പൂക്കളായ് നിന്റെ മൗനം എന്നിലലിയും വരെ...
നിന്നില്‍ ലയിക്കുവാന്‍ കാലത്തിന്റെ ഇടനാഴിയിലേയ്ക്കൊരു കാത്തിരിപ്പായ് ഞാന്‍

നിന‍ക്കെന്നെ ജീവനായിരുന്നു.
എനിക്ക് നിന്നെയും..നിന്റെ ഓരോവാക്കും സ്നേഹത്തില്‍ ചാലിച്ച
ഒരു മധുരമായിരുന്നു..ഭൂമിയ്ക്ക് താഴെയുള്ള പലതിനെ
പറ്റിയും നമ്മള്‍ സംസാരിച്ചൂ. പല രാത്രികളിലും.
ഒരിയ്ക്കല്‍ നീ എന്നെ പേരുവിളിച്ചു,
അന്നാണ് ഞാന്‍ അറിഞ്ഞത് പരസ്പരം നമ്മള്‍ പേരുപോലും മറന്നുപോയി
എന്ന്, എങ്ങനെ മറക്കാതിരിയ്ക്കും നീ തന്നെയായിരുന്നല്ലൊ അന്ന് ഞാന്‍.....
ഞാന്‍ തന്നെയായിരുന്നല്ലോ നീയും...

പിന്നീ‍ട് പലപ്പോഴും
നേരില്‍ കണ്ടൂ. പ്രകൃതിയുടെ കലാവൈഭവം മുഴുവന്‍ പ്രകടമാക്കപ്പെട്ട
ഒരുപാട് മനോഹര സന്ധ്യകളില്‍, കടല്‍ തീരത്തെ മണല്‍പരപ്പില്‍
നിന്നോടൊപ്പം കണ്ട സൂര്യാസ്‌തമയങ്ങള്‍ ഒന്നും മറക്കാന്‍ നമുക്കു കഴിയില്ലല്ലോ?
......എന്താ മറക്കാന്‍ കഴിയുമൊ നിനക്ക്........?